Friday, December 13, 2013

5 നിങ്ങൾക്കൊരു ജോലി...

നിങ്ങളോ , നിങ്ങളുടെ കൂട്ടുകാരിൽ  ആരെങ്കിലുമൊക്കെ വിസിറ്റിങ്ങിനു  വന്നും അല്ലാതെയും ജോലി ആന്യോഷിക്കുന്നവരും ഒരുപാട് ജോബ്‌ സൈറ്റിൽ പേര് രജിസ്ടർ ചെയ്തു കാത്തിരിക്കുന്നവരും ഒക്കെ ആയിരിക്കും ..
അവരെ പോലുള്ളവർ...താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്ക്...
ഒത്താൽ ഒക്കും..
ഇവിടെ ക്ലിക്കൂ....click

പിന്നെ ഇവടേം...click



ഇങ്ങോട്ട് നോക്കിം:

"ബല്ലേടത്തും പോയി പെട്ടാൽ ഞമ്മള് ഊരാൻ ബരൂല...!"




Friday, December 6, 2013

6 HOW TO OPEN BLOCKED SITES ?

ഗള്‍ഫ്‌ രാജ്യങ്ങളിലൊക്കെ പല സൈറ്റുകളും ബ്ലോക്ക് ആയി കാണാം.
ഇങ്ങനെയുള്ള സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാന്‍ സാധാരണയായി
ഉപയോഗിക്കുന്ന സോഫ്ട് വെയറുകള്‍ ആണ്
ഹോട്സ്പോട്ട് ഷീല്‍ഡ്, അള്‍ട്രാസര്‍ഫ്.....എന്നിവയൊക്കെ,
ഇവ പൊതുവേ വളരെ സ്ലോ ആണ്.  എന്നാല്‍ നിങ്ങള്‍ താഴെ
പറയുന്ന സോഫ്റ്റ്‌ വെയര്‍ ഒന്ന് ഉപയോഗിച്ചു നോക്കു..
ഫലം അനുഭവിച്ചു അറിയൂ..
സോഫ്റ്റ്‌ വെയര്‍ ഇവിടെ കിട്ടും....!













കടപ്പാട്: ബിജു(സുഹൃത്ത്.കോം‌)

Wednesday, November 27, 2013

10 പാതിരാപാട്ട്

                    
                                                               (കുട്ടിക്കഥ)

ബാഗ്ദാദിലെ സുല്‍ത്താന്‍ ആയിരുന്നു ഹസ്രത്ത്‌  അമീര്‍ ഹുസ്സൈന്‍ .
അമീറിന് തന്‍റെ പുന്നാര മകള്‍ സൈറയുടെ നിക്കാഹു നടന്നു കാണാന്‍ അടങ്ങാത്ത കൊതിയായിരുന്നു. പക്ഷെ എന്ത് ചെയ്യാന്‍ ..,
കുമാരിയെ ഇഷ്ടപ്പെട്ടു വന്ന കുമാരന്‍മാരെയൊന്നും കുമാരിക്ക് ഇഷ്ടമായില്ല. 
പിന്നെങ്ങനെ നിക്കാഹു നടക്കും...?
ഒരു ദിവസം പാതിരാ നേരം, 
എവിടെ നിന്നോ ഉയര്‍ന്നു വരുന്ന മനോഹര ഗാനം കേട്ട് കുമാരി ഞെട്ടി
ഉണര്‍ന്നു .
പിന്നീടു പല ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചപ്പോള്‍ പാട്ടിന്‍റെ ഉറവിടം  കണ്ടെത്താന്‍ കുമാരി ഭടന്മാരോട് ആജ്ഞാഭിച്ചു. 
അന്യോഷണത്തിനൊടുവില്‍ ഭടന്മാര്‍ ഇപ്രകാരം വന്നറിയിച്ചു.
"കുമാരീ, അതൊരു പാവം ആട്ടിടയനാണ്.
പകല്‍ മുഴുവന്‍ ആടിനെ മേക്കുകയും രാത്രിയില്‍ രോഗിയായ മാതാവിനെ ശുശ്രൂഷിക്കുകയുമാണ് അയാള്‍ ചെയ്യുന്നത്. മാതാവിനെ ഉറക്കാന്‍ വേണ്ടി അയാള്‍ പാടുന്ന താരാട്ടുകള്‍ ആണ് കുമാരി കേള്‍ക്കുന്നത്."-
ഇത് കേട്ടതും കുമാരി അമീറിന്‍റെ മുന്നിലെത്തി പറഞ്ഞു 
"എനിക്ക് വരനായ്  ആ ആട്ടിടയനെ മതി."
അമീറിന്‍റെ കണ്ണുകള്‍ ആശ്ചര്യം കൊണ്ട് വിടര്‍ന്നു.

"എത്രയെത്ര സുന്ദരന്മാരും ധനാട്യരുമായ കുമാരന്മാരാണ് നിന്നെ കാണാന്‍ വന്നത്  അവരെയൊന്നും ഇഷ്ടപ്പെടാത്ത നീ എന്തുകൊണ്ടാണ്  ഈ ആട്ടിടയനെ വരനായി മോഹിക്കുന്നത്...?"

അമീറിന്‍റെ ചോദ്യം കേട്ട് കുമാരി പറഞ്ഞു
"അവരെല്ലാം ഭരണം തലയ്ക്കു പിടിച്ച ആടംഭര പ്രിയരും ധന മോഹികളും ആയിരുന്നു.
അവര്‍ക്കൊരിക്കലും അമീറിന്‍റെ മോളെ സ്നേഹിക്കാന്‍ നേരം ഉണ്ടാവില്ല .ഈ ഇടയനാവട്ടെ പകലന്തിയോളം അധ്വാനിക്കുന്നവനും രാത്രി കാലങ്ങളില്‍ സ്വന്തം മാതാവിനെ ശുശ്രൂഷിക്കുന്നവനുമാണ് . അയാളുടെ സ്നേഹത്തിനു എന്നും ഒരു കുറവും ഉണ്ടാവില്ല."
കുമാരിയുടെ മറുപടിയില്‍ അമീര്‍ സന്തുഷ്ടനായി. വൈകാതെ തന്നെ സൈര രാജകുമാരിയുടെയും ഇടയന്റെയും നിക്കാഹു ആഘോഷമായി നടന്നു.



Tuesday, November 26, 2013

6 മാഗ്നിഫയര്‍

Tuesday, November 5, 2013

4 SOFTWARES

MICROSOFT OFFICE 2013 LANGUAGE PACK
(OFFICE 2013 LANGUAGE PACK)

OFFICE REMOVING TOOLS
ക്രാഷ് ആയ ഓഫീസ് ഫിക്സ് ചെയ്യാന്‍

ANTIVIRUS
(ഫ്രീ ആന്റി വൈറസുകളില്‍ ബെസ്റ്റ് )

MP3 TO AUDIO CD BURNER
( MP3 ഗാനങ്ങള്‍ ഓഡിയോ സീഡിയായി കോപ്പി ചെയ്യാം)

DRIVER BOOSTER
( സിസ്റ്റം ഡ്രൈവര്‍സ് അപ്ഡേറ്റ് ചെയ്യാന്‍)

UN INSTALLER
(സോഫ്റ്റ്‌വെയര്‍സ് സെലക്ട്‌ ചെയ്തും അല്ലാതെയും റിമൂവ് ചെയ്യാന്‍)

START MENU WINDOWS8
(വിന്‍ഡോസ്‌ എട്ടു സ്റ്റാര്‍ട്ട്‌ മെനു )

SNIPPY TOOL
(ഡിസ്പ്ലേ ക്യാപ്ച്ചറിംഗ് ടൂള്‍ )

SCREEN RECORDER
(ഡിസ്പ്ലേ വീഡിയോ ക്യാപ്ച്ചര്‍ ചെയ്യാന്‍)

MY PUBLIC WIFI
സിസ്റ്റത്തിലെ വയര്‍ലെസ് ഇന്റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍

PARTITION ASSISTENCE
(ഡ്രൈവുകള്‍ പാര്‍ടിഷന്‍ ചെയ്യാന്‍)

FORMAT FACTORY
(എല്ലാ സൈസ് ഓഡിയോയും വീഡിയോയും കണ്‍വെര്‍ട്ട് ചെയ്യാന്‍)


Sunday, November 3, 2013

24 കല്യാണക്കാപ്പിലെ പിശാച്

(കുട്ടിക്കഥ)


കല്യാണപുരിയിലെ രാജാവായിരുന്നു കല്യാണവര്‍ദ്ധന്‍.
നാളുകളായി അദ്ദേഹം വളരെ ദുഖിതനായിരുന്നു.കാരണം മറ്റൊന്നുമല്ല, കല്യാണ പുരിയില്‍ നിന്നും കുറച്ചു അകലെയായി കല്യാണക്കാപ്പ് എന്നൊരു സ്ഥലമുണ്ട്. അവിടെ കൊട്ടാരം വക വലിയൊരു തോട്ടമുണ്ട്. തോട്ടത്തിലെ ഫല വൃക്ഷങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കായ്കനികള്‍ മോഷണം പോവുന്നു.
രാവും പകലും ഒരുപോലെ ഭടന്മാരെ കാവല്‍ നിര്‍ത്തിയിട്ടും കള്ളന്മാരെ പിടിക്കുന്നവര്‍ക്ക് ആയിരം സ്വര്‍ണ നാണയങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും കള്ളന്മാരുടെ പൊടിപോലും കിട്ടിയില്ല. പിന്നെങ്ങനെ രാജാവ് ദുഖിതന്‍ ആവാതിരിക്കും..? 

           രാജാവിന്‍റെ ദുഃഖം കണ്ടറിഞ്ഞ മന്ത്രി കുമാരന്‍ ഒരു തീരുമാനത്തിലെത്തി. കള്ളനെ കിട്ടിയില്ലെങ്കിലും വേണ്ടില്ല അവന്‍ ഇനി കൊട്ടാര വളപ്പില്‍ കയറരുത്. അതിനെന്താണ് ഒരു പോം വഴി. മന്ത്രി കുമാരന്‍ ആലോചനയായി.              പിറ്റേന്ന് പ്രഭാതം ഉണര്‍ന്നത് നടുക്കുന്നൊരു വാര്‍ത്തയുമായിട്ടായിരുന്നു. കല്യാണക്കാപ്പിലെ തോട്ടത്തിനു അരികെ മന്ത്രി കുമാരന്‍ ബോധരഹിതനായി കിടക്കുന്നു.ഭാടന്മാരെല്ലാം ചേര്‍ന്ന് കുമാരനെ രാജ സദസ്സില്‍ എത്തിച്ചു. ബോധം തെളിഞ്ഞ കുമാരനോട് രാജാവ് കാര്യം തിരക്കി. മന്ത്രി കുമാരന്‍ ഭയപ്പാടോടെ പറഞ്ഞു 

"പ്രഭോ, കള്ളനെ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍ . 
കല്യാണകാപ്പിനു അടുത്തെത്തിയപ്പോള്‍ ഒരു വൃദ്ധന്‍ എന്‍റെ നേരെ നടന്നു വരുന്നു.  അയാളുടെ കയ്യില്‍ ഒരു ജോഡി ചെരിപ്പും ഉണ്ട്. 
"മോനെ ഈ ചെരിപ്പൊന്നു ഇട്ടുതരുമോ..?" അയാള്‍ എന്നോട് ചോദിച്ചു. വൃദ്ധന്‍റെ കയ്യില്‍ നിന്നും ചെരിപ്പുകള്‍ വാങ്ങി ഞാന്‍ വൃദ്ധനോട് കാലുകള്‍ നീട്ടാന്‍ ആവശ്യപ്പെട്ടു. നീട്ടി വെച്ച വൃദ്ധന്‍റെ കാലുകള്‍ കണ്ടു ഞാന്‍ അമ്പരന്നു. അയാള്‍ക്ക്‌ മൃഗങ്ങളുടെത് പോലെ കുളമ്പ് കാലുകള്‍ ആയിരുന്നു. ഭയന്ന് വിറച്ചു ഞാന്‍ ചെരിപ്പുകള്‍ അവിടെയിട്ട് ഓടി. അല്‍പ ദൂരം ഓടിയപ്പോള്‍ അതാ വരുന്നു മറ്റൊരാള്‍ . 
ഞാന്‍ അയാളോട് പറഞ്ഞു
" അതാ അവിടെ ഒരു കുളമ്പ് കാലുകള്‍ ഉള്ള ഒരു മനുഷ്യന്‍...!
 അത് കേട്ടതും അയാള്‍ അയാളുടെ കാലുകള്‍ കാണിച്ചു ചോദിച്ചു 
ഇത് പോലുള്ള കാലുകള്‍ ആണോ..? എന്ന്.
 പിന്നെ എനിക്ക് ഒന്നും ഓര്‍മയില്ല. കുമാരന്‍റെ വാക്കുകള്‍ രാജാവിനെ പോലും ഭയപ്പെടുത്തി. 
നിമിഷ നേരം കൊണ്ട് വാര്‍ത്ത കല്യാണപുരിയാകെ പരന്നു. കല്യാണക്കാപ്പിലൂടെ പകല് പോലും നടക്കാന്‍ ആളുകള്‍ ഭയന്നു.

ദിവസങ്ങള്‍ കഴിഞ്ഞു .
ഒരിക്കല്‍ മന്ത്രി കുമാരന്‍ രാജാവിന്‍റെ അടുത്തെത്തി ചോദിച്ചു.
"പ്രഭോ ഇപ്പോഴും തോട്ടത്തില്‍ കായ്കനികള്‍ മോഷണം പോകുന്നുണ്ടോ..?"
ഇത് കേട്ട രാജാവ് പറഞ്ഞു. 
"ഇല്ലെന്നാണ് എന്‍റെ അറിവ് പകലുപോലും ആ വഴി നടക്കാന്‍ ആളുകള്‍ക്ക് ഭയമാണ് .പിന്നെ ആരാണീ രാത്രിയില്‍ മോഷണത്തിന്ഇറങ്ങുന്നത്. കള്ളന്മാരും മനുഷ്യരല്ലേ..?"
ഉടനെ കുമാരന്‍ പറഞ്ഞു 
"പ്രഭോ, അങ്ങെന്നോട് ക്ഷമിക്കണം. മോഷണത്തിന് ഇറങ്ങുന്ന കള്ളന്മാരെ ഭയപ്പെടുത്താന്‍ ഞാന്‍ കളിച്ച ഒരു നാടകമായിരുന്നു എല്ലാം. അല്ലാതെ ഞാനൊരു കുളമ്പ് മനുഷ്യനെയും കണ്ടിട്ടില്ല. "
കുമാരന്‍റെ വാക്കുകള്‍ കേട്ട് രാജാവ് വിസ്മയം കൊണ്ടു. 
കുമാരന്‍റെ ബുദ്ധിയില്‍ സംതൃപ്തനായ രാജാവ് കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി കുമാരനെ യാത്രയാക്കി.



Wednesday, October 23, 2013

4 WINDOWS 7 NOT GENUINE PROBLEM





OBLIGATION:   www. techieplaza.com






   

32 ലാപിനു മുന്നില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കുക...!


ഇരുപത്തി നാല് മണിക്കൂറും ലാപ്പിനു മുന്നില്‍  ആണല്ലേ..?
ഇങ്ങനെ ഇരുന്നാല്‍ കണ്ണിന്‍റെ കിഡ്നി പെട്ടന്ന് അടിച്ചു പോകും മക്കളെ..!ഓരോ ഇരുപത് മിനുട്ടുകള്‍ക്ക് ശേഷവും  കണ്ണുകള്‍ക്കൊരു  ചിന്ന ബ്രൈക്ക് നല്കണം എന്നാണ് സകല വൈദ്യന്മാരും പറയുന്നത്. 
അതിനെങ്ങനെ ,  ഫൈസ്ബൂക്കിനു മുന്നില്‍ ഇരുന്നാല്‍ പിന്നെ ഇരുപത് മിനുട്ടല്ല മണിക്കൂര്‍ രണ്ടായാലും അറിയില്ലല്ലോ അല്ലെ..?.  
എന്നാല്‍ ഓരോ ഇരുപതു മിനുട്ടിനും ഇക്കാര്യം ഓര്‍മിപ്പിക്കാന്‍ ഒരാള്‍ നിങ്ങളുടെ അടുത്തു ഉണ്ടെങ്കിലോ...?
അവനാണ്  ഇവന്‍ ..'ലിയോ'.
ഇവനെ നമ്മുടെ നല്ലൊരു മിത്രമാക്കുക.
ഇവനോട് കൂട്ടുകൂടാന്‍ ഇതാ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്യുക .
ഇന്‍സ്റ്റോള്‍ ചെയ്യുക.
പിന്നെ അവന്‍ നിങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടേ ഇരിക്കും ..ഓരോ,
ഇരുപതു മിനുട്ട് കഴിയുമ്പോളും. ..
അതിനൊപ്പം കണ്ണിനു ചെറിയൊരു വ്യായാമം കൂടി ലിയോ പറഞ്ഞു തന്നാലോ ബഹു കേമം ആയി അല്ലേ...!



                             
                                     


ഇനി നിങ്ങള്ക്ക് സമയം സെറ്റ് ചെയ്യണം എന്നുണ്ടെങ്കില്‍ ഇതാ ഇവിടെ ആവാം








Tuesday, October 22, 2013

12 നന്മയുള്ള കൂട്ടുകാര്‍.

(ലേറ്റ് ആയൊരു മീറ്റ്‌ വിസ്താരം )



കൂട്ടുകാര്‍ പല വിധമുണ്ട്.
ബാല്യത്തിലും കൌമാരത്തിലും യൊവ്വനത്തിലുമൊക്കെയായി 
കൂട്ടുകൂടിയവര്‍ .ചിലര്‍ കാണുമ്പോഴേക്കും ഓടി വന്നു കെട്ടിപ്പിടിക്കുന്നവര്‍.,ചിലര്‍ ഒരു പുഞ്ചിരി കൊണ്ട് മാത്രം പരിചയം പുതുക്കുന്നവര്‍, മറ്റു ചിലരാകട്ടെ തട്ടിത്തടഞ്ഞു ദേഹത്ത് വന്നു വീണാല്‍ പോലും ചാടി എണീറ്റു കണ്ട ഭാവം നടിക്കാതെ നടന്നകലുന്നവര്‍.ഇക്കൂട്ടത്തില്‍ പെട്ട ഒരുവനെ ഇക്കഴിഞ്ഞ ലീവിന് ഞാന്‍ നാട്ടില്‍ പോയപ്പോള്‍ കണ്ടു. എന്നോട് മാത്രമല്ല പലരോടും അവന്‍ അങ്ങനെയാണെന്ന് ഞാന്‍ അറിഞ്ഞു. കാരണം മറ്റൊന്നുമല്ല അവനിപ്പോള്‍ നാട്ടിലെ ഒരു കൊച്ചു പ്രമാണിയാണ്‌. പണം മനുഷ്യനെ വെറും പിണമാക്കുന്നു എന്നത് എത്ര വലിയ സത്യം. രണ്ടു മാസങ്ങള്‍ക്ക്  മുന്‍പ് ഞാന്‍ എന്‍റെ ഫൈസ്ബൂക് ഫ്രണ്ട്സില്‍ നിന്നും കുറച്ചുപേരെ റിമൂവ് ചെയ്തു . കാരണം മറ്റൊന്നുമല്ല ഇതൊക്കെ തന്നെ. അബൂദാബിയില്‍ മീറ്റ്‌ ഉണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ എല്ലാവരെയും ദ്വീപിലേക്ക് ക്ഷണിച്ചാലോ എന്നായി ചിന്ത . ഞാന്‍ അപ്പോള്‍ തന്നെ അത് പ്രവിയെ വിളിച്ചു പറഞ്ഞു. വരുന്നവര്‍ക്ക്നാ ല് മണിക്കൂര്‍ ഷിപ്പിലും എട്ടു മണിക്കൂര്‍ ബസ്സിലും പിന്നെ ഒരു ദിവസം മുഴുവന്‍ ദ്വീപില്‍ എന്‍റെ കൂടെയും നല്ലൊരു മീറ്റും നടത്താം. എനിക്കോ  അബുദാബിയിലേക്കുള്ള ഒറ്റക്കൊരു യാത്ര ഒഴിവാക്കുകയും ചെയ്യാം. മീറ്റില്‍ ലേഡീസ് ഉള്ളതുകൊണ്ടു അവര്‍ക്ക് ലോങ്ങ്‌ യാത്ര ബുദ്ധിമുട്ടാകും എന്നുള്ളത് കൊണ്ടും അവര്‍ പിന്നീടൊരു ദിവസം വരാം എന്ന് പറഞ്ഞത് കൊണ്ടും ഞാന്‍ അബുദാബിയിലേക്ക് ചെല്ലാം എന്ന ധാരണ യായി. അന്നേ ദിവസം പുലര്‍ച്ചെ നാലുമണിക്ക് എണീറ്റ് കുളിയും തേവാരവുമൊക്കെ കഴിഞ്ഞു അഞ്ചു മണിയുടെ ഷിപ്പിന് അബുദാബിയിലേക്ക് ... പതിനൊന്നിനും പന്ത്രണ്ടിനും ഇടയില്‍ അല്‍ വഹ്ദ മാളില്‍ എത്തണം എന്നായിരുന്നു പറഞ്ഞിരുന്നത് . എനിക്ക് ആദ്യമേ അറിയാമായിരുന്നു കഴിയില്ലാ എന്ന്.എന്നാലും ഞാന്‍ എന്‍റെ സാന്നിധ്യം അറിയിച്ചു ഇടയ്ക്കിടയ്ക്ക് പ്രവിക്കു മെസേജ് അയച്ചു കൊണ്ടിരുന്നു.ഞാന്‍ അബുദാബി മാളില്‍ എത്തുമ്പോള്‍ ഒരു മണി യോടടുത്തിരുന്നു. എല്ലാവരും മാളില്‍ മുകളില്‍  ഫുഡ്‌ കോര്‍ട്ടില്‍ ഉണ്ടെന്നു പറഞ്ഞെങ്കിലും ഇത്തിരി ചുറ്റി തിരിഞ്ഞും ഒന്ന് രണ്ടു പ്രാവശ്യം കാള്‍ ചെയ്തുമാണ് ഞാന്‍ സംഭവ സ്ഥലത്തെത്തിയത്. കാരണം മറ്റൊന്നുമല്ല ഞാനിത് രണ്ടാമത്തെ   പ്രാവശ്യമാണ് മാളില്‍ എത്തുന്നത്.   ശ്രീത്വമുള്ള  മുഖത്തോടെ ശ്രീയെയും ബോംബല്ലാത്ത വാളല്ലാത്ത കേവലം താടി രോമങ്ങള്‍ മാത്രമുള്ള കുസുമ വദന മോഹ സുന്ധരനായ് പടന്നക്കാരനെയും ഒരു സിനിമയിലെ നായകനെയും പ്രതി നായകനെയും അനുസ്മരിപ്പിക്കും വിധം പ്രവിയെയും രിനീശേട്ടനെയും കണ്ടപ്പോള്‍ തന്നെ കൂട്ടത്തിലെ ആണോ രുത്തനായ  രിനീശേട്ടന്‍ ഒരു പൊടിക്ക് ജാഡ ക്കാരനാണോ എന്ന് എനിക്ക് തോന്നി. പക്ഷെ അല്‍പനേരം ഇരുന്നപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി എന്നും നെഞ്ചോട്ചേ ര്‍ത്തു വെക്കാന്‍ പറ്റിയ കൂട്ടുകാരാണിവര്‍ എന്ന്...ഒരു തളികയില്‍ നിന്നും ഒന്നിച്ചിരുന്നു ഉണ്ണാന്‍ യോഗ്യതയും മനസ്സും  ഉള്ളവര്‍. ഇതിനിടയിലേക്ക് ആണ് നീതുവും ബൈസിലും എത്തിയത്. എന്നെപ്പോലെ തന്നെ ഒരു സ്റ്റാര്‍ ട്ടിംഗ്  ട്രബിള്‍ ഞാന്‍ നീതുവിലും കണ്ടു. ബൈസിലും അപരിചിതത്തത്തി ന്‍റെ പുറം തോട് പൊളിച്ചു പുറത്തു വന്നപ്പോള്‍ ഞാന്‍ ഉറപ്പിച്ചു ഈ മീറ്റ്‌ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല എന്ന്. പിന്നെ സ്വല്പ നേരം സ്വറച്ചിരുന്നു ശേഷം ഇ മഷി കൊണ്ടൊരു  ഫോട്ടോ ഷൂട്ട്‌.ഇ മഷിയെ കുറിച്ച്  വാചാലമാകുംപോളും ഓരോ സ്നാപ് എടുക്കുംപോളും   ഓരോരുത്തരുടെയും കണ്ണുകളില്‍ ഒരു സ്വപ്ന സാക്ഷാല്കാരത്തിന്‍റെ തിര ഇളക്കം ഞാന്‍ കണ്ടു. ഇനിയൊരു ഗ്രന്ഥമായി ഇ മഷി ഇറക്കാന്‍ ഉദ്ദേശം ഉണ്ടെന്നു പടന്നക്കാരന്‍ പറഞ്ഞപ്പോള്‍ തന്നെ  ഞാന്‍ ഉറപ്പിച്ചു കാരുണ്യത്തിന്‍റെ സഹായ ഹസ്ഥങ്ങള്‍ ഇ മഷിയിലൂടെ മാനവലോകത്തിനു പകര്‍ന്നു കൊടുക്കാന്‍ ,
ഉള്ളു പിടഞ്ഞു കരയുന്നവന്‍റെ ഒരു തുള്ളി കണ്ണീരെങ്കിലും ഒപ്പിയെടുക്കാന്‍ ,പെറ്റ തള്ളയെ വിറ്റ് കാശാക്കുന്നവര്‍ക്കും, ഉടപ്പിറന്നവളുടെ മാനം തെരുവ് ചന്തയില്‍ വെച്ച് വില പേശുന്നവര്‍ക്കും നേരറിവിന്‍റെ ,തിരിച്ചറിവി ന്‍റെ ആദ്യാക്ഷരങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ ഇ മഷിക്കാവുമെങ്കില്‍  ഒരു പാട് മഷിക്കൂട്ടുകള്‍ ഈ മഷിയില്‍ നിന്നും ഇനിയും ഇനിയുമിനിയും ഉയിര്‍ ത്തെഴുന്നേല്‍ക്കട്ടെ എന്ന് പ്രാര്‍ത്വിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടാകും ..എന്നും...! പിന്നീടുണ്ടായതൊക്കെ നിങ്ങള്‍ എല്ലാവരും അറിഞ്ഞതാണല്ലോ മറ്റുള്ളവരുടെ വാക്കില്‍ നിന്നും. എന്നാലും പറയാം യാത്രക്കിടയില്‍ എങ്ങാനും "പള്ളക്കടി" വന്നാലോ എന്ന് പേടിച്ചു പുലര്‍ച്ചെ പോലും ഒന്നും കഴിക്കാതെ ആണ് ഞാന്‍ മീറ്റിനു പുറപ്പെട്ടത്‌ .അത് കൊണ്ട് തന്നെ വിശന്നിട്ടു എന്‍റെ ഊപ്പാട് ഇളകിയിരുന്നു.വിശക്കുന്നല്ലോ ഭക്ഷണം തായോ ഭക്ഷണം തായോ എന്ന് വിളിച്ചു കൂവണം എന്നുണ്ടായിരുന്നു എനിക്ക് .അപ്പോഴേക്കും രിനീചേട്ടന്റെ നേതൃത്വത്തില്‍ എല്ലാത്തിനും ഒരു തീരുമാനം ആയിരുന്നു. ഇരുന്നും നടന്നും വാഹനം ഓടിക്കുംപോളും ഒക്കെയായി ചര്‍ച്ചക്കിട്ട പ്രധാന വിഷയങ്ങള്‍ ഇതാണ്. ഇന്ത്യഎന്നനമ്മുടെ മാതൃ രാജ്യത്തിന്‍റെ മടിത്തട്ടില്‍ നിന്നും വിലപിടിപ്പുള്ള അമൂല്യങ്ങളായ പല വസ്തുക്കളും പണ്ട് ബ്രിട്ടീഷുകാര്‍ ചൂണ്ടിക്കൊണ്ട് പോയെങ്കിലും ഇന്നും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്ക് കട്ട് മുടിക്കാന്‍ പാകത്തില്‍ ഭാരതാംഭയുടെ മടിത്തട്ട് ഭദ്രമാണ്.,താജ്മഹലിന്‍റെ നയന ചാരുത, താജ്മഹലും അബുദാബിയിലെ മോസ്കും തമ്മില്‍ ചുമ്മാ ഒരു താരതമ്യം, അപസ്വരത്തിന് അപകീര്‍ത്തിയുണ്ടാക്കിയ ചിത്രം, പ്ലിങ്ങന്മാരുടെ അതിര് വിടുന്ന പ്ലിംഗിംഗ് , വര്‍ഗീയത, ഇഷ്ടപ്പെട്ട പുരുഷന്‍റെ കുഞ്ഞിനെ പ്രസവിക്കാന്‍ പാകത്തില്‍ സ്വാതന്ത്ര്യം വേണമെന്ന ഫതുവയുമായി വന്ന ലേഡി ബ്ലോഗ്ഗര്‍,ഇന്നത്തെ വായനയില്‍ ഉടക്കിയ ഉടക്കുമായി വരുന്ന റിനു, നന്മയുടെ മരമായ അജിത്തേട്ടന്‍,ഇ മഷി, ഗ്രൂപ്പില്‍ അസഭ്യ വര്‍ഷവുമായി ചാറ്റിനെത്തുന്നവര്‍,കൂട്ടത്തില്‍ ഉയര്‍ന്നു കേട്ട മറ്റൊരു കാര്യം ഹണീബീ ഒരു ഉഗ്രന്‍ സിനിമയാണ്..പിന്നെ ഇതക്കതാനെ ആസൈപെട്ട ബാല കുമാരയും..ഇതിനിടയില്‍ ആരോ ഒരാള്‍   വാഹനം മേടിക്കാന്‍ ലൈസന്‍സ് കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുന്ന ബൈസില്‍ ചേട്ടനോട് പറയുന്നത് കേട്ടൂ..സ്വന്തമായി ഒരിക്കലും വാഹനം മേടിക്കരുത് ഇവിടെ മെയിന്‍ന്ടയിന്‍ ചെയ്തു  കൊണ്ട് പോകാന്‍ ബുദ്ധിമുട്ടാണ് എന്ന്. ഞാന്‍ ഒന്ന് ഇടം കണ്ണിട്ടു നീതു വിനെ നോക്കി നീതു അപ്പോള്‍ ബൈസിലിനു നേരെ കണ്ണ് ഉരുട്ടുകയായിരുന്നു. 
 " ഇവനതൊക്കെ പറയും. ചേട്ടന്‍ വാങ്ങിക്കോ. വാങ്ങുമ്പോള്‍  മാളില്‍ നറുക്കെടുപ്പിന് വെച്ചിരിക്കുന്ന അതെ മോഡല്‍ കാര്‍ തന്നെ വാങ്ങണേ.." എന്തായാലും ...
എന്നെ കൂടെ കൂട്ടിയ , തോളോട് ചേര്‍ത്ത , സ്നേഹ വായ്പ്പുകള്‍ കൊണ്ട് പൊതിഞ്ഞ പ്രവീണ്‍ ചേട്ടനും ശ്രീയേട്ടനും ശബീര്‍ക്കാക്കും ബൈസില്‍ ചേട്ടനും റെനി ചേട്ടനും നീതു ചേച്ചിക്കും ഇതിനു വഴിയൊരുക്കിയ ബ്ലോഗ്ഗേര്‍സ് ഗ്രൂപിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി



Saturday, October 12, 2013

2 WINDOWS 8 LOGON SCREEN CHANGER


Press WinKey+I.


Select Change PC Settings.


At the top/right of the window, click the Lock Screen item.
Select any of the Thumbnail images to change to that image.
Click the Browse button and navigate to any custom image that you wish to use



Tuesday, September 3, 2013

8 കൊച്ചു വണ്ടിനോട്...!

(മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ബാല കവിത..)

താളത്തിലാടുന്ന താമര പൂവിന്‍റെ
തേനുണ്ട് പാറുന്ന കൊച്ചു വണ്ടേ
താരാട്ട് പാടുവാന്‍ താലോലം ചൊല്ലുവാന്‍ 
കൂടെ വരുമോ നീ കൊച്ചു വണ്ടേ ...?
കൂടെ വന്നാലോ കൂട്ടുകൂടാം
തേനുള്ള യൊത്തിരി പൂവ് തേടാം 
പൂവ് പറിച്ചോരു മാല കോര്‍ക്കാം 
കുഞ്ഞു വണ്ടേ നിന്‍ കഴുത്തിലിടാം..

Saturday, August 31, 2013

15 കാലന്‍ കോഴികള്‍



കോഴികളെ കാണുന്നതേ അവനു ഭയമായിരുന്നു.
കോഴി എന്ന് മാത്രം പറഞ്ഞാല്‍ പോരാ പൂവന്‍കോഴി എന്ന് തന്നെ പറയണം.
അതും ഒരു തരം അരിശം കലര്‍ന്ന ഭയം.
ചിരവപ്പല്ല് പോലുള്ള പൂവും 
അരിവാള് പോലുള്ള അങ്ക വാലും 
പുലി നഖത്തിന് സമാന്തരമായ കൊക്കും പൂര്‍ണമായി കാണും മുന്‍പേ അവന്‍ തിരിഞ്ഞു ഓടുമായിരുന്നു. 
ചിലപ്പോഴൊക്കെ അവന്‍ തിരിഞ്ഞു നിന്ന് കല്ലുകള്‍ പെറുക്കിയെടുത്തു  ധീരത പ്രകടിപ്പിക്കും.
ഒരിക്കല്‍ അവന്‍റെ ധീരതയ്ക്ക് ഇരയായ കോഴിയുടെ പോറ്റമ്മ കേസ് പറഞ്ഞു വന്നു.
ഉമ്മയുടെ മുഖം ഇരുളുന്നത് അവന്‍ കണ്ടു.
പക്ഷെ ഒന്നും പറഞ്ഞില്ല.
അവനൂഹിച്ചു ആ മൌനത്തിനു പിന്നിലെ വികാരം.
അയല്‍ വീടുകളിലെ അടുക്കളകളില്‍ ഉമ്മയും പെങ്ങമ്മാരും നിരങ്ങി ക്കിട്ടിയ ചില്ലറ കളിലാണ് അന്നാ കേസ് തീര്‍ന്നത്.
അതവനെ ഒരുപാട് വിഷമിപ്പിച്ചു.
"ആ ചില്ലറകള്‍ കൊണ്ട് ഒരു നേരമെങ്കിലും..."
ചിന്തകള്‍ അവന്‍റെ അരിശത്തിനു ആക്കം കൂട്ടിയാതെ ഉള്ളൂ.
പിന്നീട് പല കോഴികളും അവന്‍റെ മുന്നില്‍ നിലവിളിച്ചു കൊണ്ട് പാഞ്ഞു. 
പലപ്പോഴും അവനു കൂട്ടായി ഞരമ്പ് വാസുവും ഉണ്ടായിരുന്നു.
വാസുവിന് നാട്ടുകാര്‍ ഇട്ട പേരാണ് അത്.
അവനു അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഒരു കോഴി കണ്ണില്‍ കൊത്തിയതാണത്രെ .അന്ന് മുതല്‍ അവന്‍ ഞരമ്പ് പരുവമായി തുടങ്ങി.
ബുദ്ധി ഉറച്ചതോടെ അവനും വാക്കത്തിയുമായി കോഴികളുടെ പുറകെ പാഞ്ഞു.


              "ഒരുത്തിയെ എങ്കിലും ഒരുത്ത ന്‍റെ കൂടെ പറഞ്ഞയക്കുവാന്‍""...." 
ഉമ്മയുടെ നെടുവീര്‍പ്പുകള്‍ അവന്‍ അറിയുന്നുണ്ടായിരുന്നു. പെണ്ണ് കെട്ടി പൂതി മാറാത്ത ബാപ്പയെ അവന്‍ മനസ്സാ പ്രാകി.
"ന്‍റെ മൊയമ്മത്ണ്ടാര്‍ ന്നെങ്കി " 
ഉമ്മ കൂടെക്കൂടെ പറയുന്ന ആ വാക്ക് കേള്‍ക്കുമ്പോള്‍ അവന്‍റെ കാതുകളില്‍ ഒരുപാട് കോഴികള്‍ ഒന്നിച്ചു കൂകും.
അന്ന് കുളത്തില് പോയി തിരിച്ചു വന്ന ഉമ്മ കാണുന്നത് "കുഞ്ഞ് മൊയമ്മ തിന്‍റെ" നെഞ്ചില്‍ ഇരുന്നു കൂകുന്ന കോഴിയെ ആണത്രേ.
കോഴിയെ ഓടിച്ചു കുഞ്ഞിനെ കോരിയെടുത്തു മാറോ ടു ചേര്‍ത്തപ്പോഴേക്കും ആ കൊച്ചു ജീവ ന്‍റെ അവസാന മിടിപ്പും നിലച്ചിരുന്നു.
ദുരിതങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്
അവിടെ നിന്നാണ് ബാപ്പ പെണ്ണ് തേടി ഇറങ്ങിയതും.
ആ നശിച്ച കാലന്‍ കോഴിയെ ഉമ്മ ഇപ്പോഴും പ്രാകുന്നത് കേള്‍ക്കാം.
പലപ്പോഴും അവനും തോന്നിയിരുന്നു മൊയമ്മതിക്ക ഉണ്ടായിരുന്നെങ്കില്‍......."......"
ഓര്‍ക്കും തോറും അവനു കോഴികലോടുള്ള ഭയവും ദേഷ്യവും കൂടിക്കൂടി വന്നു.
ഒരു ദിവസം അര്‍ദ്ധ രാത്രി, 
എവിടെ നിന്നോ ഒരു പാതിരാക്കോഴി കൂകി. 
ബാപ്പു പിടഞ്ഞു ഉണര്‍ന്നു പുറത്തേക്ക് പാഞ്ഞു. പിന്നെ അവനെ ആരും കണ്ടിട്ടില്ല.ആരും..!
അവനെ പരിഹസിച്ചിരുന്ന നാട്ടുകാര്‍ക്ക് പോലും ഇന്ന് കോഴികളെ പേടി യാണ് ,
അവരാരും ഇപ്പോള്‍ രാത്രി പുറത്തിറങ്ങാറുമില്ല
ഉണ്ണി പറഞ്ഞു നിര്‍ത്തി
അന്ധ വിശ്വാസങ്ങള്‍ - ഞാന്‍ ചിരിച്ചു.
"നേരം ഇരുട്ടി തുടങ്ങി.....  നാളെ കാണാം|"  
ഉണ്ണി നടന്നകലുന്നതും നോക്കി നില്‍ക്കുമ്പോഴാണ് അകത്തു നിന്നും പെങ്ങളുടെ കാതടച്ചുള്ള നിലവിളി ഉയര്‍ന്നത്...
"അമ്മേ"
അകത്തേക്ക് പായുമ്പോള്‍ ഉമ്മറത്ത് ഒരു കോഴി ചിറകടിച്ചു ഉയരുന്നുണ്ടായിരുന്നു.....!


Wednesday, August 28, 2013

2 EASY WAY WORD/EXCEL FILE TO PDF


നിങ്ങള്‍ ഓഫീസ് 2010 ആണ് ഉപയോഗിക്കുന്നത് എങ്കില്‍ വേഡില്‍ അല്ലെങ്കില്‍ എക്സലില്‍ ഒരു മാറ്റര്‍ ടൈപ് ചെയ്യുക.

അതിനു ശേഷം മുകളില്‍ ഫയല്‍ എന്നതില്‍ ക്ലിക്ക് ചെയ്തു സേവ് ആസ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

ശേഷം സേവ് ആസ് ടൈപ്പ് എന്നതില്‍ ക്ലിക്ക് ചെയ്തു പി ഡി എഫ് സെലക്ട്‌ ചെയ്തു സേവ് ചെയ്യുക.

ഇനി ഓഫീസ് 2007 ആണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എങ്കില്‍,

ഇതാ ഇവിടെഇവിടെ ക്ലിക്ക് ചെയ്തു ഈ ചിന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യൂ..

ശേഷം ഓഫീസ്‌ 2010  ല്‍ പി ഡി എഫ് ആയി വേഡ് ഫയല്‍ സേവ് ചെയ്ത പോലെ ഇതിലും നിങ്ങള്‍ക്ക് സേവ് ചെയ്യാവുന്നതാണ്...





Sunday, July 14, 2013

4 ഫോള്‍ഡര്‍ ലോക്ക് ചെയ്യാന്‍ ...



1) ഇവിടെ ക്ലിക്ക്‌ ചെയ്യൂ ..സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യൂ...
ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക..
പിന്നെ ഈ വീഡിയോ കാണുക..

2)ഇവിടെ ക്ലിക്കി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യൂ..
ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക..
പിന്നെ ഈ വീഡിയോ കാണുക..
3)ഇവിടെ ക്ലിക്കൂ...

സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്  ചെയ്യാനും വീഡിയോ കാണാനും  ചിത്രം നോകി മനസ്സിലാക്കുക.



Wednesday, June 12, 2013

7 തല തിരിഞ്ഞ വീഡിയോ 'തിരി'ചെടുക്കാന്‍ ..



സാധാരണയായി നമ്മുടെ വീട്ടില്‍ വല്ല  പാര്‍ടിയും മറ്റും നടക്കുകയാണെങ്കില്‍
കയ്യില്‍ കിട്ടിയ ക്യാമറ കൊണ്ടും മൊബൈല്‍ കൊണ്ടും   തലങ്ങും   വിലങ്ങും നമ്മള്‍ ഫോട്ടോയും വീഡിയോയും എടുക്കും.      പരിപാടിയൊക്കെ കഴിഞ്ഞു നമ്മള്‍ വീഡിയോസ് കമ്പ്യൂട്ടറില്‍ പ്ലേ ചെയ്തു          നോക്കുമ്പോഴായിരിക്കും വീഡിയോ പലതും തല ചെരിഞ്ഞതായി കാണുന്നത്.      
ഇവനെ നമുക്കൊന്ന് ക്ലിയര്‍ ആക്കി  എടുക്കാന്‍ എന്ത് ചെയ്യണമെന്ന് നോക്കാം.

ഒന്നാമത്തെ ഓപ്ഷന്‍ .

നമ്മുടെ മിക്ക പേരുടെയും പീസിയില്‍ മൂവി മൈകര്‍ എന്നൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടായിരിക്കും. 
ഇല്ലെങ്കില്‍ ഇവിടെ ക്ലിക്കി ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു 
ഇന്‍സ്റ്റോള്‍ ചെയ്യുക.ശേഷം സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക .

ശേഷം വരുന്ന ചിത്രത്തില്‍ കാണുന്ന വിന്‍ഡോയില്‍ റെഡ് മാര്‍ക്ക് ചെയ്തിരിക്കുന്ന ആട് ഫോട്ടോസ് ആന്‍ഡ്‌ വീഡിയോസ് എന്നതില്‍ ക്ലിക്ക് ചെയ്ത് നമുക്ക് ആവശ്യമായ വീഡിയോ പീസിയില്‍ എവിടെയാണോ അവിടെ പോയി സെലക്ട്‌ ചെയ്യുക .
താഴെ കാണുന്നത് പോലെ,



 അപ്പോള്‍ ഇങ്ങനെ ഒരു വിന്‍ഡോ വരും.


അതില്‍ റെഡ് മാര്‍ക്ക് ചെയ്ത ഭാഗത്ത് റോട്ടെററു ലെഫ്റ്റ് , റൈറ്റ് എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്ത്  വീഡിയോ   നിങ്ങള്‍ക്ക് വേണ്ട പോസോഷനിലെക് മാറ്റി സേവ് ചെയ്യുക. സേവ് ചെയ്യുന്നത് താഴെ ചിത്രത്തില്‍ നോക്കുക.




രണ്ടാമത്തെ ഓപ്ഷന്‍ :

ഈ സോഫ്റ്റ്‌വെയറും നങ്ങളുടെ കമ്പ്യൂട്ടറില്‍ ചിലപ്പോള്‍ ഉണ്ടായിരിക്കും  വീ എല്‍ സീ പ്ലയെര്‍ . ഇല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക.
പിന്നെ നിങ്ങള്‍ക്ക് ആവശ്യമായ വീഡിയോയില്‍ വെച്ച് മൌസിന്‍റെ വലതു ഭാഗം ക്ലിക്ക് ചെയ്തു  ഓപ്പണ്‍ വിത്ത്  വീ എല്‍ സീ പ്ലയെര്‍ കൊടുക്കുക.
അപ്പോള്‍ നിങ്ങളുടെ തല തിരിഞ്ഞ വീഡിയോ പ്ലേ ആകും.

ശേഷം ചിത്രത്തില്‍ കാണുന്നത് പോലെ ചെയ്യുക.


ടൂള്സില്‍ ക്ലിക്ക് ചെയ്യുക.
എഫെക്റ്റ് ആന്‍ഡ്‌ ഫില്‍റ്റെര്‍ എന്നത് സെലക്ട്‌ ചെയ്യുക.
പിന്നെ വീഡിയോ എഫ്ഫക്റ്റ്‌  ക്ലിക്ക് ചെയ്ത് 
ട്രാന്‍സ്ഫോം എന്നതില്‍ ശരിയിട്ടു താഴെ വീഡിയോയുടെ പൊസിഷന്‍ സെലക്ട്‌ ചെയ്യുക.


മൂന്നാമത്തെ ഓപ്ഷന്‍ :

ഇവിടെ ക്ലിക്കി ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
ഇതൊരു വീഡിയോ കണ്‍ വെര്‍ടര്‍  സോഫ്റ്റ്‌വെയര്‍ കൂടിയാണ് .
നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട  ഫോര്മാടിലെക് വീഡിയോ ചേഞ്ച്‌ ചെയ്യാം... 
ശേഷം താഴെ വീഡിയോയില്‍ കാണുന്നതുപോലെ ചെയ്യുക..


Saturday, June 8, 2013

7 ടാബ്ലെറ്റ്‌ റീസെറ്റ് ചെയ്യാന്‍ ...

                       നമ്മളില്‍ പലരും ഇന്ന് പല വിധ ആന്ട്രോയിട് ടാബുലറ്റ്‌ കളും 
ഉപയോഗിക്കുന്നവരാണ്.എന്നാല്‍ പലപ്പോഴും അവ പ്രോപര്‍ ആയി വര്‍ക്ക്‌ ചെയ്യാതെ വരും. ഉദാഹരണം,
ബൂട്ടിന്‍ഗ് നടക്കാതിരിക്കുക.
ബൂട്ട് ആയി ജി മെയില്‍ അക്കൌണ്ട് വെരിഫിക്കേഷന്‍ ചോദിച്ചു നില്‍ക്കുക
വര്‍ക്കിംഗ്‌ സമയത്ത് ഹാന്‍ങ്ങ് ആവുക. etc...,
ഇങ്ങനെ വരുമ്പോള്‍ പലപ്പോഴും നമുക്ക് ടാബ്  റീസെറ്റ് ചെയ്യുകയോ, സിസ്റ്റം സോഫ്റ്റ്‌വെയര്‍ റീ ഇന്‍സ്റ്റോള്‍ ചെയ്യുകയോ ആവശ്യമായി വരും.
അതെങ്ങനെ എന്ന് നമുക്ക് നോക്കാം...
ബ്രാണ്ടട് ആയതും അല്ലാത്തതുമായി ഒരുപാട് ടാബുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ അവൈലബ്ള്‍ ആണ്.
ചൈന ടാബുകള്‍ തന്നെ എത്ര തരമുണ്ട്..?
എക്സ് ടച്ച്‌ , വി ടച്ച്‌, ടച്ച്‌ മേറ്റ്‌ ,എച് സീ എല്‍,ഐനിക്സ്,എക്സ്പോട്......,
അത് കൊണ്ട് തന്നെ എല്ലാ ടാബുകളെ കുറിച്ചും ഇവിടെ പറയാന്‍ ബുദ്ധിമുട്ടാണ്.എന്നാലും ഒരു വിധം എല്ലാ ടാബുകളും റീ സെറ്റ് ചെയ്യുന്നത് ഒരുപോലെയൊക്കെ തന്നെയാണ്.
നമുക്ക് വിഷയത്തിലേക് കടക്കാം.

1:    ടാബ് ചെറിയ ഹാങ്ങിംഗ് ഉള്ളതായി തോന്നുകയോ ബൂട്ട് ആവാന്‍ താമസം നേരിടുകയോ ചെയ്താല്‍ ചെറിയ തോതില്‍ നമുക്ക് ആദ്യം ഒന്ന് റീസെറ്റ് ചെയ്തു നോക്കാം.അതിനു നമ്മള്‍ ചെയ്യേണ്ടത് ടാബിന്റെ വശങ്ങളില്‍ എവിടെ എങ്കിലും ആയി ചെറിയൊരു ഹോള്‍ ഉണ്ടാകും അത് കണ്ടെത്തി (പലതിലും റീസെറ്റ് എന്ന് എഴുതിക്കാണും)അതില്‍ ചെറിയൊരു പിന്നുകൊണ്ട്, ടാബ്  റീ സ്ടാര്ട്ട് ആയി വരുന്നത് വരെകുത്തിപ്പിടിക്കുക. 


                    
                  


കുത്തി പ്പിടിക്കുംപോള്‍   റീ സെറ്റ് ഹോള്‍ തന്നെയല്ലേ എന്ന് ശ്രദ്ധിച്ചുനോക്കുക. കാരണം മൈക്ക് ഹോളും റീസെറ്റ് ഹോളും കണ്ടാല്‍ ഒരുപോലിരിക്കും.പിന്നെ മൈക് ഡാമേജ് ആയാല്‍ നമ്മ ഉത്തരവാദി ആയിരിക്കില്ല.പിന്നൊരു കാര്യം ചില ടാബില്‍ ഇങ്ങനൊരു സംഭവമേ ഉണ്ടാവില്ല.

2:   ഇനി നോര്‍മല്‍ ബൂടിംഗ് നടക്കുന്ന ഒരു ടാബ് ഫാക്ടറി റീസെറ്റ് ചെയ്യാന്‍ താഴെ ചിത്രത്തില്‍ കാണുന്ന ഓപ്ഷനില്‍ പോയാല്‍ മതി.




ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ടാറ്റ ബാക്ക് അപ് എടുക്കാനുള്ള ഓപ്ഷനും കാണാവുന്നതാണ്.  ടാറ്റ മെമ്മോറി കാര്‍ഡി ലേക്ക് ബാക്ക് അപ്പ്‌ എടുത്ത് മെമ്മോറി കാര്‍ഡ്‌ റീ മോവ് ചെയ്ത് റീസെറ്റ് ചെയ്യുക.
ഇത്രയും നമ്മള്‍ പറഞ്ഞത് അധികം പരിക്ക് പറ്റാത്തതും ബൂട്ട് ആവുന്നതുമായ ടാബുകളെ കുറിച് ആണ്.

ഇനി തീരെ ബൂട്ട് ആവാത്തതും ഓ എസ് (ആന്ട്രോയിട് സോഫ്റ്റ്‌വെയര്‍)))}നഷ്ടമായതുമായ ടാബ് എങ്ങനെ റീസെറ്റ് ചെയ്യും എന്നും ,അതില്‍ എങ്ങനെ ആന്ട്രോയിട് ഇന്‍സ്റ്റോള്‍ ചെയ്യും  എന്നും നമുക്ക് നെക്സ്റ്റ് പോസ്റ്റില്‍ നോക്കാം...


0 Type anywhere in your language

താഴെ ഉള്ള ലിങ്കില്‍ പോയി നിങ്ങള്‍ക്ക് വേണ്ട ഭാഷ 
ഡൌണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക .
പിന്നെ ആള്‍ട്ട് പ്ലസ്‌ ഷിഫ്റ്റ്‌ കീ പ്രസ്‌ ചെയ്ത് നിങ്ങള്‍ക് വേണ്ട ഭാഷ സെലക്ട്‌ ചെയ്തു യൂസ് ചെയ്യുക.. 
ഇവടെ ക്ലിക്കൂ


Wednesday, April 3, 2013

3 വിന്‍ഡോസ്‌ ലോഗോണ്‍ ഇമേജ് നിങ്ങളുടേതാക്കാന്‍ .....



ആദ്യം ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്തു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ്‌  ചെയ്ത് 
അതില്‍ വിന്‍ഡോ ലോഗോണ്‍ സ്ക്രീന്‍  ചൈഞ്ചര്‍ എന്നതില്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്യുക.
ശേഷം വരുന്ന വിന്‍ഡോയില്‍  ചെയ്ഞ്ച് ലോഗോണ്‍ സ്ക്രീന്‍ എന്നതില്‍ ക്ലിക്ക്‌ ചെയുക 




സിസ്ടത്തിലെ നിങ്ങളുടെ  ഫോട്ടോ ഓപ്പണ്‍ ചെയ്തു സേവ് ചെയ്യുക.
ഇത്രമാത്രം ...ഇനി സിസ്റ്റം ഒന്ന് ലോഗോഫ്ഫ്‌ ചെയ്തു നോക്കൂ...



ഇനി തിരിച്ചു പഴയ ലോഗോണ്‍ സ്ക്രീനിലേക്ക് പോകണം എന്നുണ്ടെങ്കില്‍ 
റീ സ്റ്റോര്‍ ഡീ ഫാല്ട്ട്  എന്നതില്‍ ക്ലിക്കുകയെ വേണ്ടു ....

Sunday, March 31, 2013

2 ഫയലുകള്‍ സീ ഡി യിലേക് പകര്‍ത്തുമ്പോള്‍ .....



നാം പലപ്പോഴും പല ഫയലുകളും സോങ്ങുകളും മറ്റും നേരോ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്  സീ ഡി യിലേക് റെക്കോര്‍ഡ്‌((( ((അല്ലെങ്കില്‍ റൈറ്റ്‌) )  ചെയ്തു കഴിഞ്ഞാല്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട സീ ഡി യില്‍ അവക്ക് ഓര്‍ഡര്‍ നഷ്ടപ്പെട്ടതായി കാണാം. നമ്മള്‍ ആദ്യം ചേര്‍ത്ത സോങ്ങ് അവസാനവും ഇടയ്ക്കു ചേര്‍ത്തത് ആദ്യവുമൊക്കെയായി ഒരു സൈസ് അവിയല് പരുവം ആയിട്ടുണ്ടാകും.


      ചെറിയൊരു കാര്യം നോട്ടു ചെയ്താല്‍ ഈ പ്രശ്നം നമുക്ക് ഈസിയായി  പരിഹരിക്കാം... 
നമുക്ക് വേണ്ട ക്രമത്തില്‍ ഒന്ന് മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വരെയുള്ള ഫയലുകളുടെ ആദ്യത്തില്‍ 01,02,03...etc ,   നൂറു മുതല്‍ ഉള്ള ഫയലുകള്‍ക്ക് ആദ്യത്തില്‍ 001,002,003 etc.., എന്നിങ്ങനെ നമ്പര്‍ കൊടുത്താല്‍ ഈ പ്രശ്നം പരിഹരിക്കാം.... 

Tuesday, February 26, 2013

13 മാണിക്യക്കല്ല്

(മുന്‍പ്  അച്ചടിമഷി  പുരണ്ട എന്റെ മറ്റൊരു  കഥ )


 തുറന്നിട്ട  ജനലിനോട്‌  ചേര്‍ന്ന്ഇരിക്കുകയായിരുന്നു  അവള്‍.. 
നേര്‍ത്ത കാറ്റ്  അവളുടെ അടക്കമില്ലാത്ത മുടിയിഴകളെ  മാടിയൊതുക്കാന്‍ ശ്രമിച്ചു -കൊണ്ടിരുന്നു.
പുറത്തു കനത്ത ഇരുട്ട് .
ഭയപ്പെടുത്തുന്ന ആ അന്ധകാരം തന്റെ- മനസ്സിലേക്കും ......?
ഇല്ല, 
മനസ്സിലെ ഇരുളിന് നിറങ്ങളുണ്ട്...
സ്വപ്നങ്ങളുടെ കൂട്ടുണ്ട്...
ജുമൈലാക്  ഉറക്കം നഷ്ടമാവുകയായിരുന്നു . അതും മാസങ്ങള്‍ക് ശേഷം....
കാരണം അയാള് തന്നെയായിരുന്നു.
വീണ്ടുമൊരു കൂടിക്കാഴ്ച ....!
അതാഗ്രാഹിച്ചതായിരുന്നില്ല  അവള്‍ . 
പക്ഷെ , ഒരു നോക്ക് കണ്ടപ്പോള്‍ ..
എന്തോ ഒരു മനസ്‌ചാഞ്ചല്യം. ഖബറടക്കിയ കനവുകള്‍ക്കു വീണ്ടും ചിറകു മുളച്ചത് പോലെ....
ലേബര്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു അവള്‍ .മുന്നില്‍ അയാള്‍ ...!
മനസ്സ് പിടഞ്ഞു ..ഹൃദയം നീറി..
ക്ഷണാര്‍ധം, പതര്‍ച്ചയില്‍ നിന്നും മുക്തി നേടിയ അവള്‍ ഇമകള്‍ ഇറുകെ പൂട്ടി മുന്നോട്ട് നടന്നു.
ഇനിയൊരു തവണ കൂടി  അയാള്‍ കണ്മുന്നില്‍ പെടരുത്. അവള്‍ ദൃഡ നിശ്ചയമെടുത്തു . പക്ഷെ ഒന്നല്ല ഒരുപാട് തവണ അയാള്‍ അവളുടെ മുന്നിലൂടെ ഉഴറി നടന്നു . 
കാരണം, അയാളുടെ ഭാര്യ ലബര്‍ റൂമില്‍ ആയിരുന്നു....!  
ആ അറിവ് അവളെ തീര്‍ത്തും അവശയാക്കി മിഴികളില്‍ സന്താപത്തിന്റെ കരി നിഴല്‍ വീണു.
കാലുകള്‍ക്ക് വര്‍ദ്ധിച്ച ഭാരം .
മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്ടമാവുകയാണ്‌ .
ഇനി ഇവിടെ നിന്നുകൂടാ ....
അവള്‍ മനപ്പൂര്‍വം ലബര്‍ റൂമില്‍ നിന്നും പിന്‍മാറി 
ദ്രെസ്സിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ മനം നിറയെ ജാഫരുമായുള്ള വിവാഹ നാളുകള്‍ ആയിരുന്നു.
"ജുമൈല ഭാഗ്യം ഉള്ളവള്‍ ആണ്. 
പൊന്നും പണോം തൂക്കി കൊടുക്കാതെ മൊഞ്ചു ഉള്ളൊരുപുയ്യാപ്ളെനെ കിട്ട്യോലോ .."-നിക്കാഹിനു മുന്പ് കൂട്ടുകാരികള്‍ പറയുമായിരുന്നു.
അവരുടെ വാക്കുകളില്‍ മുറ്റി നില്‍ക്കുന്ന നിരാശ ഇത്തിരി കുശുമ്പും...
ജുമൈലാക്ക് എന്തിന്റെ കുറവാ ...ഞങ്ങള്‍ കുറെയെണ്ണം ഇവിടെ പൊന്നും പണോം ഇല്ലാണ്ട് നില്‍ക്കുമ്പോള്‍ എന്നാ ഭാവമായിരുന്നു അവര്‍ക്ക്.
ന്നാലും ജാഫര്‍ ജുമൈലാന്റെ സ്വകാര്യ കിബുറു തന്നെയായിരുന്നു.
യത്തീമാനെങ്കിലും  മാന്യമായ തൊഴില്‍,
 നാലക്ക ശമ്പളം , യാതൊരു ദുസ്വഭാവവും കേട്ടിടത്തോളം  ഇല്ല. നിക്കാഹു കഴിഞ്ഞ ആദ്യ നാളുകളില്‍ അവളുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലായിരുന്നു. ക്രമേണ ആ സ്വപ്‌നങ്ങള്‍ ഒരു കുഞ്ഞിലേക്ക് വഴിമാറി..പക്ഷെ പടച്ചോന്റെ ക്രൂരമായ വിധിക്ക് മുന്‍പില്‍ എല്ലാ ഡോക്ടര്‍ മാരും  കൈ മലര്‍ത്തി.
ജാഫറിന്റെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടത് കണ്ടാവണം ഒരിക്കല്‍ അവള്‍ പറഞ്ഞത്..
"ഇക്ക മറ്റൊരു വിവാഹം ചെയ്യണം "- ആദ്യമൊക്കെ കുറെ എതിര്‍ത്തെങ്കിലും പിന്നീട് ജാഫറിന്റെ എതിര്‍പ്പിനു ശക്തി കുറഞ്ഞു.
അങ്ങനെയാണ് രജീനയെ പെണ്ണ് കാണാന്‍ ചെന്നത്.
"ഭര്‍ത്താവിന്റെ രണ്ടാം കെട്ടിന് പെണ്ണ് കാണാന്‍ ആദ്യ ഭാര്യയും കൂടെ വരിക."- രജീനയുടെ വീട്ടുകാര്‍ക്ക് ഇതില്‍ പരം അത്ഭുതം ഉണ്ടായിരുന്നില്ല .
ഞങ്ങള്‍ക്കിടയിലെ മനപ്പൊരുത്തം കണ്ടാവണം മറ്റൊന്നും ചിന്തിക്കാതെ അവരും വിവാഹത്തിനു സമ്മതിച്ചത്.
നിക്കാഹു കഴിഞ്ഞു ..പ്രഥമ രാത്രി..,
രജീനയെ മണിയറയിലേക്ക് തള്ളി വിടുമ്പോള്‍ അറിയാതെ പോലും തന്റെ അകതാരില്‍ ഒരു നൊമ്പരം അനുഭവേദ്യമായോ ..?
ഒരിക്കലുമില്ല .പക്ഷെ ,
ഒരു സമാന്തര ഗതി തന്നെ തനിക്കു വന്നുവോ ...?
വെറുമൊരു അടുക്കളക്കാരിയുടെ സ്ഥാനത്തേക്ക്  തന്റെ ഭാര്യാ സങ്കല്പം കൂപ്പു കുത്തിയതിനു അവള്‍ ആയിരുന്നില്ലേ കാരണം ..രജീന..? 
അതെ ,
അവളുടെ കര വിരുതില്‍ ജാഫര്‍ പോലും ഒരു കളിപ്പാവ ആയി മാറുകയായിരുന്നു.
ഒരിക്കല്‍ വീട്ടില്‍ കൊണ്ട് വിട്ടു 'വരാം ' എന്ന് പറഞ്ഞു പോയ ജാഫറിനെ പിന്നെ കണ്ടില്ല .
പിന്നെടെന്നോ പള്ളിയിലേക്ക് കത്ത് വന്നു അയാള്‍ക്ക്‌ ബന്ധം ഒഴിയണം പോലും...
"ന്റെ മോളെ ഇബിടുന്നാരും  ഒഴിവക്കൂലല്ലൊ   ..."- ബാപ്പാന്റെ സ്വരമാണ് എന്നും പിടിച്ചു നിര്‍ത്തിയത്. മടങ്ങി വരാന്‍ ഇടയില്ലാത്ത ഭര്‍ത്താവെന്ന നേര്‍ത്ത നൂലിഴയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ,   
വന്നു കയറിയ നാത്തൂന്‍ മാര്‍ക്കും താനൊരു അധിക  പറ്റാ ണെന്ന്  മനസ്സിലാക്കിയത് മുതലാണ്‌ ഒരു തൊഴിലിനു വേണ്ടി ഉള്ള അലച്ചില്‍ തുടങ്ങിയത്..
പിന്നീട് നഴ്സിംഗ് പഠിച്ചു..
ഹോസ്പിറ്റലില്‍ കയറി...
അതോടെ നാതൂന്മാര്‍ക്കും താന്‍ പ്രിയപ്പെട്ടവള്‍ ആയി..   പലപ്പോഴും വീട്ടുകാര്‍ മറ്റൊരു നിക്കാഹിനു നിര്‍ബന്ധിച്ചു...എന്ത് കൊണ്ടോ അതില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി....
രാവിന്റെ ഏതോ യാമം .
ഒരു രാക്കോഴി കൂകി.
കൂജനങ്ങള്‍ നിലച്ചു.
രാപ്പൂക്കള്‍ ചിരിയടക്കി.
ജുമൈല പിടഞ്ഞു ഉണര്‍ന്നു..
പുറത്തു കാറ്റ് കഥ പറയുകയായിരുന്നു ...
മരച്ചില്ലകളോട്,
അവള്‍ ജനല്‍ പാളി വലിച്ചടച്ചു..
നേരം പുലര്‍ന്നതും   അവള്‍ ചിന്തിച്ചു .
"ഇന്ന് ഹോസ്പിറ്റലില്‍ പോകണോ..?"
വീട്ടില്‍ എന്ത് പറയും..? 
ഒടുവില്‍ പോകുവാന്‍ തീരുമാനിച്ചു..
ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ സിസ്റ്റര്‍ രാധയാണ് പറഞ്ഞത്..
ക്രിട്ടിക്കല്‍ സ്റ്റേജില്‍ ഒരു പേഷ്യന്റി നെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു..
"ആരാ..?"
"ഒരു രജീന "
"യാ അള്ളാ ..."-അവളുടെ ചുണ്ടുകള്‍ വിറച്ചു..
"അവര്‍ക്കൊന്നും വര്ത്തരുതെ.."-തന്റെ ജീവിതം തകര്‍ത്തു എറിഞ്ഞവളായിട്ടുപോലും  ജുമൈല അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു  കൊണ്ടിരുന്നു.
അന്ന് വൈകുന്നേരം ബാപ്പ പറയുന്നത് കേട്ടു ..
"പടച്ചോനെ മറന്നാല് ഇച്ചേല് ക്ക് ഉണ്ടാകും.."
ബാപ്പ എല്ലാം അറിഞ്ഞിട്ടുണ്ട്..അവള്‍ ചെവി വട്ടം പിടിച്ചു..
"അറിയിക്കേണ്ട വരെയൊക്കെ അറിയിക്കാന്‍  ഡോക്ടര്‍ പറഞ്ഞൂന്നാ അറിഞ്ഞത്..."
ബാപ്പയുടെ ശബ്ദം ജുമൈലയുടെ കാതുകളില്‍ തുളഞ്ഞു കയറി.
അവള്‍ വീണ്ടും കൈകള്‍ മേലോട്ട് ഉയര്‍ത്തി.. 

ഒരു സായാഹ്നം ,

വീട്ടില്‍ ഉമ്മയും ജുമൈലയും മാത്രം ,
പടിപ്പു റ ത്തൊരു   ഓട്ടോ വന്നു നിന്നു . അതില്‍ നിന്നും പുറത്തിറങ്ങുന്ന ആളെ കണ്ടു ജുമൈല
സ്തംഭിച്ചു പോയി.
കാളിംഗ് ബെല്‍ ,
നെഞ്ചിലാണ് അടിക്കുന്നത് എന്ന് തോന്നി അവള്‍ ക്ക്.
ഉമ്മയാണ് വാതില്‍ തുറന്നത്.
ജാഫര്‍ ... ! 
കൈകളില്‍ ചോര പൈതല്‍ .....!
"എന്ത്യേ..?"
-പരിഹാസ രൂപേണ ഉമ്മയുടെ ചോദ്യം.
"എനിക്ക് ജുമൈലയെ ഒന്ന് കാണണം.."
ജുമൈലയുടെ ഹൃദയം പെരുമ്പറ കൊട്ടി.
"അതിനു അന്റെ ആരാ ഓള് ..?"-ഉമ്മ വിടാന്‍ ഭാവമില്ല.
'ഉമ്മാ... ഞാന്‍ അവളെ ഒന്ന് കണ്ടോട്ടെ .......?'
അയാളുടെ ദൈന്യമായ ഭാവം കണ്ടാവണം ഉമ്മ പിന്നെ ഒന്നും പറഞ്ഞില്ല .
ജാഫറിനു വഴിയൊരുക്കി ഒരു വശത്തേക്ക് മാറി നിന്നു .
ജുമൈലയെ കണ്ടതും ജാഫര്‍ നിന്ന് കിതചു.
അവളുടെ നിസ്സംഗ ഭാവത്തെ അയാള്‍ വാക്കുകള്‍ കൊണ്ട് നേരിട്ടു .
"തെറ്റാണ് ഞാന്‍ ചെയ്തത് ... 
എന്നാലും....  അതിനു ഭാഗികമായി നീയും കൂടി കാരണക്കാരി യല്ലെ. ..?
നീയല്ലേ എന്നെ മറ്റൊരു നിക്കാഹിനു നിര്‍ബന്ധിപ്പിച്ചത് ...?"-

"റബ്ബി ന്റെ മുന്നില്‍ പൊറുക്കപ്പെടാത്ത തെറ്റുകള്‍ ഉണ്ടോ ജുമൈലാ.. "-

പറഞ്ഞു തീര്‍ന്നതും  കൈകളില്‍ കിടന്നു കാലിട്ടടിക്കുന്ന കുഞ്ഞു ജാഫറിനെ അയാള്‍  അവളുടെ നേരെ നീട്ടി.
"ഇവനെ നിന്നെ ഏല്പിക്കാന്‍ പറഞ്ഞിട്ടാണ് രജീന പോയത് "
അയാളുടെ കണ്ഠം ഇടറി .
ജുമൈലയില്‍ നേര്‍ത്ത ഗദ്ഗദം .
ഒരുപാട് ചോദ്യങ്ങള്‍ അവളുടെ ചിന്തിത മനസ്സില്‍ കിടന്നു ഞെളി പിരി കൊണ്ടു .
പക്ഷെ ,
ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ അധരങ്ങള്‍ വിറകൊണ്ടു .
മാറിടം ഉയര്‍ന്നു താണു .
മാതൃത്വം നുര കുത്തി.
അന്തര്‍ ലീനമായൊരു വിറയല്‍ അവളുടെ കൈകളെ പൊതിഞ്ഞു.
ക്ഷണ നേരം കൊണ്ട് ജാഫറിന്റെ കൈകളില്‍ നിന്നും കുഞ്ഞിനെ കോരിയെടുത്തു അവള്‍ നെഞ്ചോട്  അമര്‍ത്തി .ആ ചോര ക്കവിളുകളില്‍   ചുമ്പനം കൊണ്ട് പൊതിയുമ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു ...
ഇക്ക് വേണം ഇവനെ .. ഈ മാണിക്യക്കല്ലിനെ ....!